കേന്ദ്രഗവൺമെന്റിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെയും, പാചകവാതകവിലവർധനവിനതിരെയും- വളാഞ്ചേരിയിലെ സർഗ്ഗാത്മകരാഷ്ട്രീയ സംഘടനയായ ‘ഓട്ട’
വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റിയില്ലെന്നാരോപിച്ച് ബസ്ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മില്‍ വാക്കേറ്റവും ഉന്തുംതള്ളും കയ്യാങ്കളിയും ഉണ്ടായതിൽ പ്രതിഷേധിച്ച് വളാഞ്ചേരി-പെരിന്തല്‍മണ്ണ റൂട്ടില്‍ ബുധനാഴ്ച രാവിലെ ഒമ്പതുമുതല്‍ പന്ത്രണ്ടരവരെ മിന്നല്‍ പണിമുടക്ക്.
മങ്കേരി ഭാഗത്തുനിന്ന് മൂന്ന് കിലോമീറ്ററോളം ദൂരം കാല്‍നടയാത്രക്കാര്‍ക്കുപോലും പോകാന്‍ പറ്റാത്ത രൂപത്തില്‍ വാരിയത്ത്പടി- മങ്കേരി റോഡ് തകര്‍ന്നു.
വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം കോളേജില്‍ അടിക്കടിയുണ്ടാകുന്ന റാഗിങ് സംഭവങ്ങളില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ വളാഞ്ചേരി ഏരിയാ കമ്മിറ്റി തിങ്കളാഴ്ച കാമ്പസില്‍ പ്രതിഷേധകൂട്ടായ്മ നടത്താന്‍ തീരുമാനിച്ചു.
ദേശീയപാത 45 മീറ്ററാക്കി വീതി കൂട്ടുന്നതിന്റെ മുന്നോടിയായുള്ള സര്‍വെ തവനൂര്‍ വില്ലേജില്‍ നടന്നു.
റെയില്‍വെ സ്റ്റേഷനോട് അധികൃതര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റിയോഗം തീരുമാനിച്ചു.
നിക്ഷേപത്തട്ടിപ്പിനിരയായവര്‍ നല്‍കുന്ന പരാതികള്‍ സ്വീകരിക്കാത്ത പോലീസ് നടപടിയ്‌ക്കെതിരെ ഹൈക്കോടതിയെസമീപിക്കാന്‍ വെള്ളിയാഴ്ച കുറ്റിപ്പുറത്തു ചേര്‍ന്ന നിക്ഷേപകരുടെ യോഗം തീരുമാനിച്ചു.
ഇന്ദിരാ ആവാസ് യോജന ഭവന നിര്‍മാണ പദ്ധതിയില്‍ അനര്‍ഹരെ തിരുകിക്കയറ്റിയെന്നാരോപിച്ച് വീട്ടമ്മ നല്‍കിയ പരാതി അന്വേഷിക്കാന്‍ ഓംബുഡ്‌സ്മാന്റെ ഉത്തരവ്. ഇരിമ്പിളിയം വെണ്ടല്ലൂരിലെ പാറമ്മല്‍ വീട്ടില്‍ മൂര്‍ത്തിയുടെ ഭാര്യ ജാനകിയുടെ പരാതിയെ തുടര്‍ന്നാണ് അന്വേഷണ ഉത്തരവ്.